nctv news pudukkad

nctv news logo
nctv news logo

Kerala news

മൂന്നുപീടികയില്‍ യുവാവിനെ ഒരു സംഘം വളഞ്ഞിട്ട് മര്‍ദിച്ചു

 മൂന്നുപീടികയില്‍ യുവാവിനെ ഒരു സംഘം വളഞ്ഞിട്ട് മര്‍ദിച്ചു.മൂന്നുപീടിക ബീച്ച് റോഡില്‍ ഇന്നലെ വൈകിട്ട് ആറരയോടെ ആയിരുന്നു മര്‍ദ്ദനം. ആറിലധികം പേരുകള്‍ പെട്ട സംഘമാണ് മര്‍ദ്ദിച്ചത്. സംഭവത്തില്‍ മൂന്നുപീടിക സ്വദേശികളായ  അശ്വിന്‍, ജിതിന്‍  എന്നിവര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവര്‍ ഇരിങ്ങാലക്കുട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇരുവരുടെയും പരിക്ക് സാരമുള്ളതല്ല.ഹെല്‍മെറ്റ് എടുത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണമായി പറയുന്നത്. മര്‍ദ്ദനം കണ്ട നാട്ടുകാര്‍ ആണ് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നത്. നാട്ടുകാര്‍ ഇടപെട്ടാണ് യുവാക്കളെ  രക്ഷപ്പെടുത്തിയത്. …

മൂന്നുപീടികയില്‍ യുവാവിനെ ഒരു സംഘം വളഞ്ഞിട്ട് മര്‍ദിച്ചു Read More »

ചിത്രകാരിയും വടക്കാഞ്ചേരി ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ അധ്യാപികയുമായ പ്രിയ ഷിബുവിന്റെ നേതൃത്വത്തില്‍ ഇലകള്‍ മഞ്ഞ പൂക്കള്‍ പച്ച എന്ന പേരിലുള്ള ത്രിദിന ക്യാമ്പിന് മാങ്കുറ്റിപ്പാടത്ത് തുടക്കമായി

വരയ്ക്കാനിഷ്ടപ്പെടുന്നവരെ പ്രായഭേദമില്ലാതെ വരകളുടേയും വര്‍ണങ്ങളുടേയും ലോകത്ത് ഒരുമിച്ചുകൂട്ടുകയാണ് മാങ്കുറ്റിപ്പാടത്ത് ആരംഭിച്ച ചിത്രകലാക്യാമ്പ്. ചിത്രകാരിയും വടക്കാഞ്ചേരി ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ അധ്യാപികയുമായ പ്രിയ ഷിബുവിന്റെ നേതൃത്വത്തിലാണ് ഇലകള്‍ മഞ്ഞ പൂക്കള്‍ പച്ച എന്ന പേരിലുള്ള ത്രിദിന ക്യാമ്പിന് തുടക്കം കുറിച്ചത്. എട്ടുവയസിനും എഴുപതു വയസിനും ഇടില്‍ പ്രായമുള്ള മുപ്പതോളം പേരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ചിത്രകല പരിശീലിപ്പിക്കലല്ല  മനസിലുള്ള ചിത്രങ്ങളെ ഇഷ്ടമുള്ള രൂപവും നിറവും നല്‍കി കാന്‍വാസിലേക്ക് പകര്‍ത്താന്‍ വേദിയൊരുക്കലാണ് ക്യാമ്പിന്റെ ലക്ഷ്യം. ഒപ്പം കുട്ടികളുടെ മധ്യവേനലവധിക്കാലം സര്‍ഗാത്മകമാക്കാനും ക്യാമ്പ് …

ചിത്രകാരിയും വടക്കാഞ്ചേരി ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ അധ്യാപികയുമായ പ്രിയ ഷിബുവിന്റെ നേതൃത്വത്തില്‍ ഇലകള്‍ മഞ്ഞ പൂക്കള്‍ പച്ച എന്ന പേരിലുള്ള ത്രിദിന ക്യാമ്പിന് മാങ്കുറ്റിപ്പാടത്ത് തുടക്കമായി Read More »

മുപ്ലിയം പാറക്കുളത്ത് അതിഥി തൊഴിലാളിയെ വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

 മുപ്ലിയം പാറക്കുളത്ത് യുവാവിനെ വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡ് സ്വദേശി 24 വയസുള്ള ധീരജ് സിംഗ് ആണ് മരിച്ചത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. പാറക്കുളത്ത് കെട്ടിട നിര്‍മ്മാണത്തിന് എത്തിയ തൊഴിലാളിയാണ് ഇയാള്‍. തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടിലെ കിണറിലാണ് വെള്ളിയാഴ്ച രാവിലെ മൃതദേഹം കണ്ടത്. ദുര്‍ഗന്ധം വന്നതോടെ കൂടെ താമസിക്കുന്നവരാണ് ആദ്യം മൃതദേഹം കണ്ടത്. ആള്‍മറയുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.ചൊവ്വാഴ്ച രാത്രി ഇയാളെ കണ്ടതായി പറയുന്നു. ഇതര സംസ്ഥാന തൊഴിലാളികളായ അഞ്ചുപേരാണ് ഈ വീട്ടില്‍ …

മുപ്ലിയം പാറക്കുളത്ത് അതിഥി തൊഴിലാളിയെ വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി Read More »

sslc

എസ് എസ് എൽ സി ഫലം പ്രഖ്യാപിച്ചപ്പോൾ മറ്റത്തൂർ പഞ്ചായത്തിൽ രണ്ടും, കൊടകരയിൽ മൂന്നും പറപ്പൂക്കരയിൽ ഒന്നും അളഗപ്പനഗർ പഞ്ചായത്തിൽ ഒന്നും വരന്തരപ്പിള്ളി പഞ്ചായത്തിൽ നാലും സ്‌കൂളുകളിൽ 100 % ശതമാനം വിജയം

298 പേരെ പരീക്ഷക്കിരുത്തി 55 എ പ്ലസ് ഉൾപ്പെടെ മുഴുവൻ പേരും വിജയിച്ച വരന്തരപ്പിള്ളി സി ജെ എം മസ്‌കൂളാണ് മുന്നിൽ. 279 പേർ പരീക്ഷ എഴുതി 60 എ പ്ലസ് ഉൾപ്പെടെ മുഴുവൻ പേരും വിജയിച്ച മറ്റത്തൂർ ശ്രീ കൃഷ്ണ ഹൈ സ്കൂൾ തോട്ടു പുറകിൽ ഉണ്ട്. 171 പേർ പരീക്ഷക്കിരുന്ന് 24 ഫുൾ എ പ്ലസ് ഉൾപ്പെടെ മുഴുവൻ പേരും വിജയം കണ്ട വരന്തരപ്പിള്ളി സെന്റ് ജോസഫ്സ് സ്കൂൾ മൂന്നാം സ്ഥാനത്തുണ്ട്. 165 പേർ …

എസ് എസ് എൽ സി ഫലം പ്രഖ്യാപിച്ചപ്പോൾ മറ്റത്തൂർ പഞ്ചായത്തിൽ രണ്ടും, കൊടകരയിൽ മൂന്നും പറപ്പൂക്കരയിൽ ഒന്നും അളഗപ്പനഗർ പഞ്ചായത്തിൽ ഒന്നും വരന്തരപ്പിള്ളി പഞ്ചായത്തിൽ നാലും സ്‌കൂളുകളിൽ 100 % ശതമാനം വിജയം Read More »

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ പനിക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ പനിക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. കൊതുകുജന്യ രോഗമായതുകൊണ്ട് തന്നെ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കണം. പനിയടക്കം രോഗ ലക്ഷണം ഉള്ളവര്‍ വൈകാതെ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ജപ്പാന്‍ ജ്വരത്തിന് സമാനമായ രോഗലക്ഷണങ്ങളാണ് വെസ്റ്റ് നൈല്‍ പനിക്കും ഉള്ളതെങ്കിലും അപകട സാധ്യത താരതമ്യേന കുറവാണ്. അതുകൊണ്ട് ആശങ്കപ്പെടേണ്ട സാഹചര്യം …

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ പനിക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് Read More »

കാസര്‍കോട് മഞ്ചേശ്വരം കുഞ്ചത്തൂര്‍ ദേശീയ പാതയില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് ഇരിങ്ങാലക്കുട സ്വദേശികളായ അച്ഛനും രണ്ട് മക്കളും മരിച്ചു

കാസര്‍കോട് മഞ്ചേശ്വരം കുഞ്ചത്തൂര്‍ ദേശീയ പാതയില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് ഇരിങ്ങാലക്കുട സ്വദേശികളായ അച്ഛനും രണ്ട് മക്കളും മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. കാറിലുണ്ടായിരുന്ന ഇരിങ്ങാലക്കുട സ്വദേശി 54 വയസുള്ള ശിവകുമാര്‍, മക്കളായ 23 വയസുള്ള ശരത്, 15 വയസുള്ള സൗരവ് എന്നിവരാണ് മരിച്ചത്. ആംബുലന്‍സിലുണ്ടായിരുന്ന രോഗി ഉഷ, ബന്ധു ശിവദാസ്, െ്രെഡവര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാംഗളൂരുവില്‍ നിന്ന് തൃശൂരിലേക്ക് വരികയായിരുന്നു ശിവദാസും മക്കളും. ആംബുലന്‍സ് തെറ്റായ ദിശയില്‍ കയറിയതാണ് …

കാസര്‍കോട് മഞ്ചേശ്വരം കുഞ്ചത്തൂര്‍ ദേശീയ പാതയില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് ഇരിങ്ങാലക്കുട സ്വദേശികളായ അച്ഛനും രണ്ട് മക്കളും മരിച്ചു Read More »

സ്മാര്‍ട്ട്‌ഫോണ്‍ വില്‍പനയില്‍ ആപ്പിളിനെ പിന്തള്ളി സാംസങിന്റെ മുന്നേറ്റം

ഈ വര്‍ഷം ആദ്യ പാദത്തിലെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പനയുടെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ 20% വില്‍പന വിഹിതം നേടിക്കൊണ്ടാണ് സാംസങ് മുന്നിലെത്തിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ആപ്പിളിന്റെ വില്‍പനയില്‍ 13% കുറവു വന്നതും സാംസങിന്റെ മുന്നേറ്റത്തിന് കാരണമായി. സ്മാര്‍ട്ട്‌ഫോണ്‍ എണ്ണത്തില്‍ കുറവു വന്നെങ്കിലും ശരാശരി വില്‍പന വിലയുടെ കാര്യത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് രണ്ട് ശതമാനം വളര്‍ച്ച നേടാന്‍ ആപ്പിളിനായെന്നും കൗണ്ടര്‍പോയിന്‌റ് റിസര്‍ച്ച് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ഗാലക്‌സി എസ്24 സീരീസിന്റേയും ഗാലക്‌സി എ സീരീസിന്റെയും മികച്ച പ്രകടനമാണ് ഒന്നാം …

സ്മാര്‍ട്ട്‌ഫോണ്‍ വില്‍പനയില്‍ ആപ്പിളിനെ പിന്തള്ളി സാംസങിന്റെ മുന്നേറ്റം Read More »

ഐസിഎസ്ഇ 10, ഐഎസ്‍സി 12 പരീക്ഷാ ഫലം പ്രഖ്യാപിച്ചു: പത്താം ക്ലാസിൽ 99.47% വിജയം

ഐസിഎസ്ഇ 10, ഐഎസ്‍സി 12 ക്ലാസുകളിലെ പരീക്ഷ ഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസിൽ 99.47%, പന്ത്രണ്ടാം ക്ലാസിൽ 98.19% വിജയം. https://cisce.org, അല്ലെങ്കിൽ https://results.cisce.org വെബ്സൈറ്റുകളിൽ യുണീക് ഐഡിയും ഇൻഡക്സ് നമ്പറും നൽകി ഫലം അറിയാം. ഡിജിലോക്കർ പോർട്ടൽ വഴിയും ഫലമറിയാം. ഉപരിപഠന യോഗ്യത ലഭിക്കാത്തവർക്കായുള്ള കംപാർട്മെന്റ് പരീക്ഷ ഇക്കൊല്ലം മുതൽ ഇല്ല. പകരം, രണ്ടു വിഷയങ്ങളിൽ ജൂലൈയിൽ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതാം. സംശയപരിഹാരത്തിനും മറ്റു സഹായങ്ങൾക്കും ഇമെയിൽ: helpdesk@cisce.org ഫോൺ: 1800-203-2414.

പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍ സംയുക്ത ഊട്ടുനാളും ദര്‍ശനതിരുനാളും ആഘോഷിച്ചു

പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയിലെ വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ റപ്പായേല്‍ മാലാഖയുടേയും വിശുദ്ധ ഗീവര്‍ഗീസിന്റെയും സംയുക്ത ഊട്ടുനാളും ദര്‍ശനതിരുനാളും ആഘോഷിച്ചു. തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാദര്‍ ബിജു പാണെങ്ങാടന്‍ മുഖ്യകാര്‍മികനായി. ഫാദര്‍ സ്റ്റീഫന്‍ അറക്കല്‍ സന്ദേശം നല്‍കി. ഊട്ടുസദ്യയും ഒരുക്കിയിരുന്നു. വൈകിട്ട് വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം തിരുനാള്‍ പ്രദക്ഷിണവും ഉണ്ടായിരുന്നു. ചടങ്ങുകള്‍ക്ക് ഇടവക വികാരി ഫാദര്‍ പോള്‍ തേയ്ക്കാനത്ത് നേതൃത്വം നല്‍കി. ദര്‍ശന തിരുനാളിനോടനുബന്ധിച്ച് ശനിയാഴ്ച പ്രസുദേന്തി വാഴ്ചയും സ്ഥാനക്കാരുടെ വാഴ്ചയും കൂടു തുറക്കല്‍ ചടങ്ങും നടന്നു.

കല്ലൂര്‍ മഠം ഷട്ടര്‍പാലം റോഡിലെ മണ്‍ചിറതോട്ടില്‍ വീണ്ടും വന്‍തോതില്‍ അറവുമാലിന്യം തള്ളി

പരാതികള്‍ ഫലം കണ്ടില്ല. തൃക്കൂര്‍ പഞ്ചായത്തിലെ കല്ലൂര്‍ മഠം ഷട്ടര്‍പാലം റോഡിലെ മണ്‍ചിറതോട്ടില്‍ വീണ്ടും വന്‍തോതില്‍ അറവുമാലിന്യം തള്ളി സാമൂഹ്യവിരുദ്ധര്‍. ഇതേയിടത്ത് കഴിഞ്ഞയാഴ്ചയും അറവുമാലിന്യം തള്ളിയിരുന്നു. പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് മാലിന്യം സംസ്‌കരിക്കുകയും ചെയ്തു. ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് അതേയിടത്ത് സാമൂഹ്യവിരുദ്ധര്‍ വീണ്ടും അറവുമാലിന്യം തള്ളിയിരിക്കുന്നത്.  പ്രദേശത്ത് ശക്തമായ ദുര്‍ഗന്ധം വമിച്ചതോടെ പ്രദേശവാസികള്‍ പരാതിയുമായി രംഗത്തെത്തി. ഇരുട്ടിന്റെ മറവിലാണ് സാമൂഹ്യവിരുദ്ധര്‍ ഇത്തരം പ്രവര്‍ത്തികള്‍ നടത്തുന്നതെന്നും പരിസരവാസികള്‍ പറയുന്നു. പരാതി ഉയര്‍ന്നതോടെ പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ്, വൈസ് പ്രസിഡന്റ് …

കല്ലൂര്‍ മഠം ഷട്ടര്‍പാലം റോഡിലെ മണ്‍ചിറതോട്ടില്‍ വീണ്ടും വന്‍തോതില്‍ അറവുമാലിന്യം തള്ളി Read More »

private train journey

ഇന്ത്യയുടെ മഹത്തായ സാംസ്‌കാരിക പൈതൃകവും ചരിത്ര സ്ഥലങ്ങളും കാണുന്നതിനായി വിനോദസഞ്ചാരികള്‍ക്കായി കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ യാത്ര ജൂണ്‍ 4 ന് തിരുവനന്തപുരത്ത് നിന്നും ആരംഭിക്കും

കൊച്ചി ആസ്ഥാനമായ പ്രിന്‍സി വേള്‍ഡ് ട്രാവല്‍ െ്രെപവറ്റ് ലിമിറ്റഡ് ആണ് കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സര്‍വീസിന് തുടക്കമിട്ടിരിക്കുന്നത്. ഭാരത് ഗൗരവ്  ഉള്‍പ്പെടുത്തി നടത്തുന്ന പ്രഥമ പാക്കേജിന്റെ ആദ്യ യാത്ര ജൂണ്‍ 4 ന് മഡ്ഗാവിലേക്ക് തിരുവന്തപുരത്ത് നിന്നും ആരംഭിക്കും. നാല് ദിവസമാണ് ടൂര്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് പ്രിന്‍സി വേള്‍ഡ് ട്രാവല്‍ െ്രെപവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ഡോ. ദേവിക മേനോന്‍ പറഞ്ഞു. കേരളത്തില്‍ നിന്ന് ഗോവ, മുംബൈ, അയോദ്ധ്യ എന്നിവിടങ്ങളിലേക്കാണ് വിവിധ ടൂര്‍ പാക്കേജുകള്‍ ഒരുക്കിയിട്ടുള്ളത്. ചെന്നൈ …

ഇന്ത്യയുടെ മഹത്തായ സാംസ്‌കാരിക പൈതൃകവും ചരിത്ര സ്ഥലങ്ങളും കാണുന്നതിനായി വിനോദസഞ്ചാരികള്‍ക്കായി കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ യാത്ര ജൂണ്‍ 4 ന് തിരുവനന്തപുരത്ത് നിന്നും ആരംഭിക്കും Read More »

kelath aravindaksha marar passed away

നാലര പതിറ്റാണ്ടുകാലം പൂരനഗരിയെ മേളലയത്തിലാറാടിച്ച കേളത്ത് അരവിന്ദാക്ഷ മാരാര്‍ അന്തരിച്ചു

82 വയസായിരുന്നു. വാര്‍ധക്യാവശതകളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. ഒല്ലൂര്‍ എടക്കുന്നി സ്വദേശിയാണ്. തൃശൂര്‍ പൂരത്തിന് ഇലഞ്ഞിത്തറയിലും പെരുവനം നടവഴിയിലും ആറാട്ടുപുഴയിലെ പൂരപ്പാടത്തും തൃപ്പൂണിത്തുറയിലും ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യത്തിലും തുടങ്ങി കേരളത്തിലെ പ്രമുഖ മേളങ്ങളിലെല്ലാം സ്ഥിരം സാന്നിധ്യമായിരുന്നു കേളത്ത് അരവിന്ദാക്ഷ മാരാര്‍. 2021ലെ തൃശൂര്‍ പൂരത്തിലെ ഇലഞ്ഞിത്തറ മേളത്തിലാണ് അവസാനമായി തൃശൂര്‍ പൂരത്തില്‍ പങ്കെടുത്തത്. അച്ഛന്‍ മാക്കോത്ത് ശങ്കരന്‍കുട്ടി മാരാര്‍ ആണ് ഗുരു. പഠന ശേഷം പന്ത്രണ്ടാം വയസില്‍ ഇടക്കുന്നി അമ്പലത്തില്‍ നവരാത്രി ദിവസം അരങ്ങേറ്റം കുറിച്ചു. പ്രമാണിയായില്ലെങ്കിലും അത്രത്തോളം തലയെടുപ്പുണ്ടായിരുന്നു …

നാലര പതിറ്റാണ്ടുകാലം പൂരനഗരിയെ മേളലയത്തിലാറാടിച്ച കേളത്ത് അരവിന്ദാക്ഷ മാരാര്‍ അന്തരിച്ചു Read More »

വെള്ളിക്കുളം വലിയ തോട്ടില്‍ മാലിന്യങ്ങള്‍ അടിഞ്ഞു കൂടുന്നു

വെള്ളിക്കുളം വലിയ തോട്ടില്‍ മാലിന്യങ്ങള്‍ അടിഞ്ഞു കൂടുന്നു. പ്ലാസ്റ്റിക് മദ്യകുപ്പികളും പ്ലാസ്റ്റിക് കവറുകളിലാക്കി നിക്ഷേപിക്കുന്ന ജൈവമാലിന്യങ്ങളുമാണ് തോട്ടില്‍ അടിഞ്ഞുകൂടുന്നത്. വേനല്‍ചൂട് കടുത്തതോടെ കുളിക്കാനും വസ്ത്രങ്ങള്‍ കഴുകാനുമായി തോടിനെ ആശ്രയിക്കുന്നവര്‍്ക്ക് വെള്ളത്തില്‍ അടിഞ്ഞുകൂടുന്ന മാലിന്യം ദുരിതമായിട്ടുണ്ട്. തോട്ടില്‍ പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ഷട്ടറുകളിലാണ് മാലിന്യം അടിഞ്ഞു കൂടിയിട്ടുള്ളത്. മഴപെയ്ത് തോട് കവിഞ്ഞൊഴുകുമ്പോള്‍ ഈ മാലിന്യങ്ങളത്രയും ഇരുകരകളിലായുള്ള കൃഷിയിടങ്ങളിലേക്ക് എത്തിപ്പെടാന്‍ സാധ്യതയുണ്ട്. ചെട്ടിച്ചാല്‍, വാസുപുരം നരയന്‍കുറ്റി എന്നിവിടങ്ങളിലെ ഷട്ടറുകളോടു ചേര്‍ന്നുള്ള പാടങ്ങളില്‍ ഓരോ വര്‍ഷവും വന്‍തോതിലാണ് ഇത്തരത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ …

വെള്ളിക്കുളം വലിയ തോട്ടില്‍ മാലിന്യങ്ങള്‍ അടിഞ്ഞു കൂടുന്നു Read More »

മുപ്ലിയം പുളിയാനിക്കുന്നില്‍ നടന്നു വന്നിരുന്ന നീന്തല്‍ പരിശീലന ക്യാമ്പ് സമാപിച്ചു

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജി. അശോകന്‍ അധ്യക്ഷനായി. നീന്തല്‍താരം സി.ആര്‍. രാജന്റെ നേതൃത്വത്തില്‍ ആദ്യഘട്ടത്തില്‍ രണ്ട് ബാച്ചുകളിലായി 70 കുട്ടികളാണ് പരിശീലനം പൂര്‍ത്തികരിച്ചത്. മെയ് ആദ്യവാരം അടുത്ത ബാച്ചിലെ 30 കുട്ടികള്‍ക്കായി ക്യാമ്പ് ആരംഭിക്കും. കോര്‍ഡിനേറ്ററായ എ.ടി. ജോസിന്റെ ഉടമസ്ഥതയിലുള്ള കുളത്തിലാണ് പരിശീലനം നടത്തിയത്.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടകര യൂണിറ്റിന്റെ വാര്‍ഷിക പൊതുയോഗം ജില്ല സെക്രട്ടറി എന്‍.ആര്‍. വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു

യൂണിറ്റ് പ്രസിഡന്റ് ഷാജി കാളിയങ്കര അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാബു, ട്രഷറര്‍ ജോഷി നെടുമ്പാക്കാരന്‍,  ജില്ല ട്രഷറര്‍ ജോയ് മൂത്തേടന്‍, യൂത്തുവിങ് പ്രസിഡന്റ് സിന്റോ ദേവസ്സി ,വനിത വിംഗ് പ്രസിഡന്റ് ജാന്‍സി വില്‍സന്‍, പി.പി.ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.  പുതിയ പ്രസിഡന്റ് ആയി ഷാജി കളിയങ്കരയേയും സെക്രട്ടറിയായി ബാബു ജോര്‍ജിനേയും ട്രഷററായി ജോഷി നെടുമ്പാക്കാരനേയും തിരഞ്ഞെടുത്തു.

തൊഴില്‍ അവസരങ്ങളും അറിയിപ്പുകളും

യൂറോളജി ഒ.പി ഉണ്ടായിരിക്കുന്നതല്ല തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം ഡോക്ടര്‍ അവധിയില്‍ പോയതിനാല്‍ മെയ് 30 വരെ യൂറോളജി ഒ.പി ഉണ്ടായിരിക്കുന്നതല്ലെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു. കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സിറ്റിംഗ് കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംശദായം സ്വീകരിക്കുന്നതിന് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മെയ് 28 വരെ സിറ്റിംഗ് നടത്തുന്നു. മെയ് 4 ന് കാറളം, 7 ന് തിരുവില്വാമല, 10 നും …

തൊഴില്‍ അവസരങ്ങളും അറിയിപ്പുകളും Read More »

കൊടുംചൂടില്‍ നാടും നഗരവും വെന്തുരുകുമ്പോള്‍ പച്ചക്കറി വിലയും പൊള്ളിക്കുന്നു

കൊടുംചൂടില്‍ നാടും നഗരവും വെന്തുരുകുമ്പോള്‍ പച്ചക്കറി വിലയും പൊള്ളിക്കുന്നു. റമദാന്‍ വിഷു ആരംഭത്തില്‍ തുടങ്ങിയ വിലവര്‍ദ്ധന മുകളിലേക്കു തന്നെയാണ്. പാവയ്ക്ക 100-140 വരെയും രൂപയും ചെറുനാരങ്ങാ 150-160 വരെയും ബീറ്റ്‌റൂട്ട് 45-50 വരെയും ബീന്‍സ് 150-170 രൂപ വരെയും വെണ്ടയ്ക്ക 60, തക്കാളി 45 എന്നിങ്ങനെയാണ് നിരക്ക്. കാലാവസ്ഥയിലുണ്ടായ മാറ്റം മൂലം വേനല്‍മഴയെത്താത്തത് പച്ചക്കറി വിപണിയെ ബാധിച്ചിട്ടുണ്ട്. വേനല്‍ കനത്തതോടെ ജ്യൂസ് വിഭവങ്ങള്‍ക്കും ആവശ്യക്കാര്‍ കൂടിയിട്ടുണ്ട്

WEATHER UPDATES

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും, പുറംജോലികള്‍ക്കും നിയന്ത്രണം, 4 ജില്ലകളില്‍ ജാഗ്രത

സംസ്ഥാനത്ത് കൊടും ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ നിര്‍ണായക തീരുമാനങ്ങളുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന് അവലോകനയോഗം. കഠിനമായ ചൂട് അനുഭവപ്പെടുന്ന പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാൻ നിര്‍ദേശിച്ചിട്ടുണ്ട്. ഒപ്പം പുറംജോലികള്‍, വിനോദങ്ങള്‍ എന്നിവയിലും നിയന്ത്രണം കൊണ്ടുവരും. നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പുമുണ്ട്. തൃശൂര്‍, പാലക്കാട്, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്. സ്കൂൾ വിദ്യാർത്ഥികൾക്ക് 11 മണിമുതൽ 3 മണി വരെയുള്ള അവധിക്കാല ക്ലാസുകൾ  ഒഴിവാക്കണം. പകൽ 11 മുതൽ വൈകുന്നേരം 3 വരെയുള്ള പുറം ജോലികൾ ഒഴിവാക്കണം. അതിന് …

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും, പുറംജോലികള്‍ക്കും നിയന്ത്രണം, 4 ജില്ലകളില്‍ ജാഗ്രത Read More »

ദേശീയപാതയിലെ കൊടകര കൊളത്തൂരില്‍ ലോറിക്കു പിറകിലിടിച്ച കാറില്‍ ബസ് ഇടിച്ച് 3 പേര്‍ക്ക് പരുക്കേറ്റു

വ്യാഴാഴ്ച രാവിലെ 8.30 നായിരുന്നു അപകടം. മണ്ണുത്തി സ്വദേശികള്‍ക്കാണ് പരുക്കേറ്റത്. അപകടത്തെതുടര്‍ന്ന് ദേശീയപാതയില്‍ കിലോമീറ്ററുകളോളം ഗതാഗത കുരുക്കുണ്ടായി. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ ഭാഗത്തേക്ക് പോയിരുന്ന കാറാണ് മുന്നില്‍ പോയിരുന്ന ലോറിക്കു പുറകില്‍ ഇടിച്ചത്. ഇതേ തുടര്‍ന്ന് പുറകില്‍ വന്നിരുന്ന ബസ് കാറില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായും തകര്‍ന്ന കാറിനുള്ളില്‍ യാത്രക്കാര്‍ കുടുങ്ങിപോകുകയായിരുന്നു. അഗ്‌നിരക്ഷസേനയും കൊടകര പോലീസും നാട്ടുകാരും ചേര്‍ന്നാണ് തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ച് യാത്രക്കാരെ പുറത്തെടുത്തത്. ഇവരുടെ പരിക്ക് സാരമുള്ളതാണ്. മുക്കാട്ടുകര …

ദേശീയപാതയിലെ കൊടകര കൊളത്തൂരില്‍ ലോറിക്കു പിറകിലിടിച്ച കാറില്‍ ബസ് ഇടിച്ച് 3 പേര്‍ക്ക് പരുക്കേറ്റു Read More »

ഈ അവധിക്കാലം മക്കള്‍ക്ക് ആസ്വാദ്യകരവും ആഹ്ലാദപൂര്‍ണവും ആക്കുന്നതിനൊപ്പം ഒരു ജീവന്‍ രക്ഷാമാര്‍ഗ്ഗം പരിശീലിപ്പിക്കാനുള്ളതു കൂടിയാക്കി മാറ്റി കൊടകര ഗവണ്മെന്റ് നാഷണല്‍ ബോയ്‌സ് ഹൈസ്‌കൂളിലെ രക്ഷിതാക്കള്‍

നീന്തല്‍ പരിശീലകന്‍ ഹരിലാല്‍ മൂത്തേടത്തിന് മക്കളെ ശിഷ്യപ്പെടുത്തിക്കൊണ്ടാണ് പത്തു ദിവസത്തേയ്ക്കുള്ള നീന്തല്‍ പരിശീലനം വിദ്യാലയം സംഘടിപ്പിച്ചത്. പതിനെട്ടു  വര്‍ഷമായി ആയിരക്കണക്കിനു പേരെ നീന്തല്‍ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന വിദഗ്ധ പരിശീലകനാണ് ഹരിലാല്‍. കുഴിക്കാട്ടുശ്ശേരിയിലെ മഷിക്കുളത്തിലായിരുന്നു പരിശീലനം. നീന്തല്‍ അറിയാത്ത കുട്ടികള്‍ക്കൊപ്പം അധ്യാപകരും രക്ഷിതാക്കളും നീന്തല്‍ പഠിച്ചു എന്നത് ഈ പരിശീലനത്തെ വ്യത്യസ്തമാക്കി. മുങ്ങിമരണങ്ങളും കേരളത്തെ ഗ്രസിച്ച പ്രളയവുമാണ് ഈ അവധിക്കാലം നീന്തല്‍ പരിശീലന കാലമാക്കാന്‍ രക്ഷിതാക്കളെ പ്രേരിപ്പിച്ചത്. എഴുത്തുകാരനും ബ്ലോഗറും പൂര്‍വ്വവിദ്യാര്‍ഥിയുമായ സജീവ് എടത്താടാന്‍ നീന്തല്‍ സാക്ഷരതാ പ്രഖ്യാപനം …

ഈ അവധിക്കാലം മക്കള്‍ക്ക് ആസ്വാദ്യകരവും ആഹ്ലാദപൂര്‍ണവും ആക്കുന്നതിനൊപ്പം ഒരു ജീവന്‍ രക്ഷാമാര്‍ഗ്ഗം പരിശീലിപ്പിക്കാനുള്ളതു കൂടിയാക്കി മാറ്റി കൊടകര ഗവണ്മെന്റ് നാഷണല്‍ ബോയ്‌സ് ഹൈസ്‌കൂളിലെ രക്ഷിതാക്കള്‍ Read More »