മുരിയാട് പഞ്ചായത്തിലെ പുല്ലൂര്‍ ചിറയോരം ടൂറിസത്തിന്റെ മൂന്നാം ഘട്ടത്തിന്റെ പ്രവര്‍ത്തനത്തിന് തുടക്കമായി. 2026 മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്ന മൂന്നാം ഘട്ടത്തില്‍ കുട്ടികളുടെ പാര്‍ക്കും ബോട്ടിങ്ങുമാണ് ഉണ്ടാകുക. ബോട്ടിംഗ് ആരംഭിക്കുന്നതിന്റെ പ്രാഥമിക ഘട്ടം എന്ന നിലയ്ക്ക് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഇടപെടലില്‍ പൂമല ഡാമില്‍ നിന്നും രണ്ടു ബോട്ടുകള്‍ പുല്ലൂര്‍ പൊതുമ്പുച്ചിറയില്‍ എത്തിച്ചു. രണ്ട് മാസത്തിനുള്ളില്‍ ബോട്ടിംഗ് ആരംഭിക്കാന്‍ കഴിയുമെന്നും എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ നിര്‍മ്മാണവും ഉടന്‍ ആരംഭിക്കുമെന്നും മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അറിയിച്ചു. ട്രയല്‍ റണ്ണിന് പഞ്ചായത്ത് പ്രസിഡന്റിനും പൂമല ഡാമിലെ ബോട്ട് ഓപ്പറേറ്റര്‍സിനുമൊപ്പം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ.യു. വിജയന്‍, പഞ്ചായത്തംഗം സേവ്യര്‍ ആളൂക്കാരന്‍, സെക്രട്ടറി എം. ശാലിനി അസി: എന്‍ജിനിയര്‍ സിമി സെബാസ്റ്റ്യന്‍, പാടശേഖരസമിതി ഭാരവാഹി ചാര്‍ളി, ഓവര്‍സിയര്‍ ഗ്രീഷ്മ എന്നിവരും സന്നിഹിതരായി.
ചിറയോരം ടൂറിസത്തിന് മാറ്റുകൂട്ടാൻ ബോട്ടിങ്ങും
